Sunday, December 28, 2008

അമ്മ


അമ്മഈ രണ്ടക്ഷരം മാത്രമായിരുന്നു എനിക്കാകെ അറിയാമായിരുന്നത്.ഇതില്‍ മാത്രമായിരുന്നു ഞാന്‍ ജീവിചിരുന്നതു.ആരും ഒരിക്കലും എന്നെനോക്കി ചിരിചിരുന്നില്ല.പലപ്പോഴും സഹതാപതോടെ എന്നെ നോക്കി മന്ദഹസിക്കുമായിരുന്നു.നിഷ്ക്കളങ്കയായി ഞാന്‍ നില്‍ക്കുമായിരുന്നു.ഒരു തെറ്റും ചെയ്യാത്ത എന്നെ പലപ്പോഴും പരിഹസിക്കുമ്പോഴും ഞാന്‍ അവരെ നോക്കി ചിരിക്കുമായിരുന്നു.”എന്തേ ഞാനും ഇവരെ പോലെ മനുഷ്യയല്ലെ?”

എനിക്കിവരോട് സംസാരിക്കണമെന്നുണ്ടായിരുന്നു,എനിക്കും ഇവരോട് ദേഷ്യപെടണമെന്നുണ്ടായിരുന്നു,പരിഹസിക്കണമെന്നുണ്ടായിരുന്നു.പക്ഷെ എനിക്കറിയുന്ന രണ്ടേ രണ്ട് വാക്കു ‘അമ്മ’ എന്നായിരുന്നു.

അമ്മ എന്നും എനിക്ക് താങും തണലുമായിരുന്നു. എന്നെ ആരും നോക്കിപ്പരിഹസിക്കാതിരിക്കാന്‍ അമ്മ ശ്രദ്ധിചിരുന്നു. അമ്മ എനിക്കായി പാട്ടുപാടുമായിരുന്നു , എനിക്കായി സംസാരിക്കും , ചോറ് വാരിത്തരും , എന്നെ കുളിപ്പിക്കും , പൊവ്ഡര്‍ ഇടീക്കും., എന്നോടൊപ്പം ഉറങും

എന്നേ രക്ഷിക്കയെന്നു ചൊന്നാലും ഉപേക്ഷിക്കുന്നവരുടെ ഇടയില്‍ ഒന്നും ചൊല്ലാതെ തന്നെ അമ്മ എന്നെ രക്ഷിക്കുമായിരുന്നു.അമ്മയ്ക്കായി മാത്രം ഞാന്‍ ചിരിചിരുന്നു,ഡാന്‍സ് കളീചിരുന്നു.എങ്കിലും എനിക്കീ ലോകത്തേ വല്ലാത്ത പേടിയായിരുന്നു.“അവരല്ലേ എന്നെ വെറുത്തതു?”

ഞാനും കൂട്ടുകൂടി,പൂക്കളോട്,കുഞ്ഞുറുമ്പുകളോട്,പൂമ്പാറ്റകളോട്,അമ്മ പുറത്തേയ്ക്കു വിടുമ്പോള്‍ കുരുവുകളോട് പാട്ടുപാടി ഞാന്‍ മത്സരിക്കുമായിരുന്നു.അവര്‍ എന്നോട് സംസാരിക്കുമായിരുന്നു,ഞാന്‍ അവരോടും.അവരെപ്പോലെ പറക്കാന്‍ എനിക്കിഷ്ടമായിരുന്നു

എന്റേ വീട്,ഓലമേഞ്ഞ ഒരു കുഞ്ഞു വീടായിരുന്നു.അതില്‍ ഞാനും അമ്മയും മാത്രമായിരുന്നു അന്തേവാസികള്‍,പിന്നെ രാത്രികളില്‍ അമ്മയ്ക്കു കൂട്ടയി എത്തിയിരുന്ന വല്യ ആലുകളും.എനിക്കെന്റെ അമ്മയെ ഒരുപാടൊരുപാടിഷ്ടമായിരുന്നു,എന്റെ വീടിന്റെ മുകളിലുള്ള ആകാശത്തോളം,മഴ-പെയ്യുമ്പോള്‍ വീടിനുള്ളിലേക്ക് എത്തുന്ന മഴത്തുള്ളുകളോളം

വീടിന്റെ ഉള്ളില്‍ വരുന്ന ആരും എന്നെ നോക്കിയിരുന്നില്ല,എന്തോ എന്റെ കുഞ്ഞു കാലില്‍ കെട്ടിയിട്ടുള്ള കുഞ്ഞു ചങല കണ്ടിട്ടായിരിക്കും.ഇവര്‍ക്കറിയില്ലല്ലൊ അതു എനിക്കായി അമ്മ തന്ന കൊലുസാണെന്ന്

അമ്മ എന്നും രാവിലെ പണിക്കു പോകും,പിന്നെ ഞാന്‍ ഒറ്റയ്ക്കാണ്‍.കുഞ്ഞുറുമ്പുകളോടും,കൊതുകുകളോടും കഥപറഞ്ഞ് ഞാന്‍ കളിക്കും.പലപല കഥകള്‍ പറയുമായിരുന്നു ഞാന്‍. ഒരിക്കല്‍ മാത്രം എന്റെ കഥ ഇഷ്ട്ടപ്പെടാതെ കുഞ്ഞുറുമ്പുകള്‍ എന്നെ കടിച്ചത്. എന്നെ മുഴുവനായി കടിച്ചു മുറിച്ചു. ഞാനും വിട്ടില്ല,തിരിചുക്കടിച്ചു,പക്ഷെ എന്റെ കുഞ്ഞു പല്ലുകളേക്കാള്‍ കൂടുത്തല്‍ ഉറുമ്പുകള്‍ ഉണ്ടായിരുന്നു.അമ്മ വന്നു നോക്കിയപ്പോള്‍ ഉറുമ്പില്‍ പുതചു കിടക്കുന്ന എന്നെയാണ്‍ കണ്ടത്.എന്റെ അമ്മ മുഴുവന്‍ കുഞ്ഞുറുമ്പുകളേയും കൊന്നു കളഞ്ഞു.കഷ്ടം,

അമ്മയ്ക്കറിയില്ലല്ലൊ അവര്‍ എന്റെ കൂട്ടുകാരാണെന്ന്. അതിനു ശേഷം അമ്മ എന്നെ എന്നും കട്ടിലില്‍ ഇരുത്തിയിട്ടേ പോകൂ.കട്ടിലിന്റെ ചുവട്ടില്‍ എന്റെ കൊലുസും കെട്ടിയിടും.

അങനെ ഒരിക്കലാണ്‍ പുറത്ത് ഒരാള്‍ പറയുന്നതു കേട്ടത്,അമ്മയ്ക്ക് നാലു വര്‍ഷം മുന്‍പ് കിട്ടിയ സമ്മാനമാണത്ത്രേ മൂന്നു വയസ്സുള്ള ബുദ്ധിയുറയ്ക്കാത്ത ഈ ഞാന്‍. എനിക്ക് വല്യ സന്തോഷമായി .അമ്മയ്ക്ക് കിട്ടിയ സമ്മാനമല്ലേ ഞാന്‍.

അന്നാണ്‍ രാവിലെ അമ്മയെ മൂന്നാളുകള്‍ വന്നു ഒരു വല്യ വണ്ടിയില്‍ കയറ്റി കൊണ്ടുപോയതു.പിന്നീട് അപ്പുറത്തേ അമ്മായി വന്നുഎനിക്ക് ആഹാരം തന്നപ്പോഴാണ്‍ പിറുപിറുത്തത്, ‘തേവിടിസ്സി,അവളെ പൊലീസിനു പിടിക്കാന്‍ കണ്ട നേരം,ഈ മാരണത്തേ നോക്കേണ്ടി വന്നല്ലോ ഈശ്വരാ’.അപ്പോഴാണ്‍ എനിക്ക് മനസിലായതു,എന്റെ അമ്മയുടെ പേരെന്താണെന്ന്,എന്റേതും

വൈകുന്നേരമായപ്പോള്‍ അമ്മ കരഞ്ഞു തളര്‍ന്ന് വന്നു കയറി.വന്നപ്പോള്‍ അമ്മയുടെ കയ്യില്‍ എനിക്കിഷ്ടപ്പെട്ട മുട്ട വച ചോറും കറികളും ഉണ്ടായിരുന്നു.

ഇന്നമ്മ ഒരുപാടൊരുപാട് കഥകള്‍ പറഞ്ഞു തന്നു,എന്നെ ഒരുപാട് ചിരിപ്പിച്ചു,ഒരുപാട് കരഞ്ഞു എന്റേ അമ്മ.എനിക്കമ്മ ചോറ് വാരി വാരിത്തന്നു.അമ്മയും കഴിച്ചു.അമ്മ പാട്ടുപാടി,ഞാന്‍ ഡാന്‍സും കളിച്ചു.

ഇപ്പോള്‍ ഇതാ കളിച്ചു തളര്‍ന്ന് ഞാന്‍ ഈ തറയില്‍ കിടക്കുമ്പോള്‍ അമ്മ അതാ അവിടെ കിടന്നു കൈകള്‍ തറയില്‍ അടിച്ച് കരയുന്നു,അതാ അമ്മ ഉറങി വീഴുന്നു.എനിക്കും വല്ലാതെ വയറ് വേദനിക്കുന്നു.തല കറങുന്നു.;

“ അമ്മേഎന്തോ എന്നെ കൊത്തി വലിക്കുന്നുഎന്റെ കണ്ണുകളില്‍ ഇരുട്ട് മൂടുന്നുഅമ്മേ, അമ്മേഅമ്മേ ഞാന്‍ ഉറങി പോകുന്നു.”

സ്വന്തം രാമകൃഷ്ണന്‍ 28/12/2008

Thursday, July 17, 2008

രാധാമാധവം


കണ്ണീരിന്‍ കഥപറയാന്‍ ഒരുപാടു നാളായി

കാളിന്ദിതന്‍ തീരത്തു കണ്ണനേയും കാത്തു-

രാധയാം സഖി നീറിയിരുന്നെങ്കിലും,

കണ്ണനോ വന്നീല,കാര്‍മുകിലും കണ്ടീല,

നീലപ്പീലികള്‍ തെളിഞ്ഞീല,മുരളിയും കേട്ടീല.

ഗോപാംഗനാകുചകുങ്കുമം പടര്‍ന്നീല,മധവനറിഞ്ഞീല,

മധുരം പകര്‍ന്നീല പൈക്കളും കരഞ്ഞീല,

കാതരയായി രാധയും പറഞ്ഞീല

കണ്ണനെ കാത്തു കരയുന്ന രാധയെ കണ്ടു ഞാന്‍,

വിതുമ്പിക്കരയുന്ന രാധയെ കണ്ടു ഞാന്‍,

എന്തേ നിന്‍ മുരളിക കേട്ടീലയെന്നു കരയുന്നിവള്‍.

വെണ്ണകട്ടുണ്ണുന്ന ഉണ്ണിയെ കാത്തിവള്‍,

വെണ്ണയുമായി കാത്തിരിക്കുന്ന രാധയെ കണ്ടു ഞാന്‍

രാസലീലയൊന്നാടുന്ന കണ്ണനെ കാണുവാന്‍,

രതിവിരാജിതയായിരിക്കുന്ന രാധയെ കണ്ടു ഞാന്‍

ചടുലമാം പദവിസ്വനം കൊണ്ടു താളം തീര്‍ത്തൊര്

വൃന്ദാവനത്തേ ആകെ പൂവണിയിച്ചൊരു,

വൃഷ്ണി വംശത്തിലവതാരം ചെയ്തൊരു,

വാസുദേവനെ കാത്തവള്‍,കാതരയായി കരയുന്നതും കണ്ടു ഞാന്‍.

നീറുന്ന കണ്ണുമായി കാളിന്ദിയില്‍ നോക്കുന്നതും കണ്ടു ഞാന്‍,

ഒരു നാളും ഉറക്കെക്കരയാത്തൊരു രാധതന്‍ നൊമ്പരങളും കണ്ടു ഞാന്‍

കണ്ണനെ കാണാതെ കാണാതെ വിങിക്കരഞ്ഞു

കാളിന്ദിയെ കെട്ടിപ്പുണരുന്നതും കണ്ടു ഞാന്‍

കണ്ണനോ കണ്ടീല,കണ്ണനറിഞ്ഞീല,രാധയേ കണ്ടീല

കാളിന്ദിയും പറഞ്ഞീല തന്നില്‍ ചേര്‍ന്നൊരു രാധതന്‍ നൊമ്പരം…….

ഒരുനാളും നിലയ്ക്കാത്ത മുരളീക നിലച്ചപ്പോള്‍

രാധാമാധവം ആടിത്തളര്‍ന്നപ്പോള്‍

കണ്ടു ഞാന്‍ രാധയെ വീണ്ടും തേങലായി

ആ ഓര്‍മതന്‍ കാളിന്ദിക്കരയില്‍………

സ്വന്തം രാമകൃഷ്ണന്‍

Sunday, July 6, 2008

“അഷ്ടലക്ഷ്മീ യാഗം”

“അഷ്ടലക്ഷ്മീ യാഗം”

രസകരമായ ഒരു സംഭവമാണ്‍ ഞാന്‍ ഇന്നു പറയാന്‍ പോകുന്നത്

.ഇന്നു എന്റെ വിഷയം മരണമല്ല.കൃത്യം 1 വര്‍ഷം മുന്‍പു നടന്നതാണീ സംഭവം.

അധിമാസം കഴിഞ്ഞു, യജ്ഞാരംഭം ചയ്യാമെന്നു ആചാര്യന്മാര്‍ പറയുന്നു.

പക്ഷെ ഇന്നു ആലോചിക്കുന്ന നേരം പുരാതന

യുഗങളിലെ മഹര്‍ഷിമാരേയും,നാല്‍ വേദങള്‍ തീര്‍ത്ത്

ബ്രഹ്മത്തിനായി നല്‍കിയ ബ്രഹ്മാവിനെ ഓര്‍ത്ത്

എനിക്കു ചിരി വരുന്നു.

ആലോചിക്കുമ്പോള്‍ എല്ലാവരും മണ്ടന്മാരായിരുന്നില്ല

എന്നു തോന്നിപ്പോകുന്നു.

ദവതാരാധന ഭാരതത്തില്‍ തുടങിയതു തന്നെ

കൃസ്തു മതത്തിനും ഇസ്ലാമിസത്തിനും

ആയിരക്കണക്കിനു വര്‍ഷങള്‍ മുന്‍പല്ലേ?

എ.ഡി.35 കൃസ്തു മതത്തിനും 438 ഇസ്ലാമിസത്തിനും

തുടക്കമിട്ടപ്പോള്‍ ഇവിടെ ഈ ഭാരതത്തില്‍ ആരാധനയും

ആരാധനക്ക്രമങളും നില നിന്നിരുന്നു.

ഇവയില്‍ മിക്കതും അതി
തീവ്രമായ വിശ്വാസങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു.

”വിഗ്രഹാരാധന എന്നും ഭാരതത്തിന്റെ സ്വന്തമല്ലേ?”

പല മതങളും അതിന്റെ ഉറവിടം ഹിന്ദുമതം

തന്നെ എന്നു വിളിച്ചു പറയുന്നു,

അല്ലാ അരക്കിട്ടുറപ്പിക്കുന്ന തെളിവുകളും ഉണ്ടല്ലോ?

ബ്രഹ്മാവ് വേദങള്‍ സൃഷ്ടിക്കുകയും യജ്ഞാവകാശം

നല്‍കുകയും അവരെ അതി ശ്രേഷ്ടരാക്കുകയും

ചെയ്തല്ലോ?പിന്നീട് ക്ഷത്രിയര്‍ക്കും ശൂദ്രര്‍ക്കും

വൈശ്യര്‍ക്കും അവരുടെ കര്‍മങളും നല്‍കിയല്ലോ?

ഇതൊന്നും തന്നെ എന്റെ വിഷയങളേ അല്ല

മതങളും എന്റെ വിഷയം അല്ല.

ഞാന്‍ ഒരു മത വിശ്വാസത്തിന്റേയും പേരില്‍

തര്‍ക്കിക്കാനും ഒരു വാക്ക് വാദത്തിനും വന്നതുമല്ല.”

എന്തുകൊണ്ട് ? ? ? ബ്രാഹ്മണര്‍ക്ക്

യാഗാധികാരം നല്‍കി എന്നു നമുക്കൊന്നു നോക്കാം.

പണ്ട് കാലത്തേ ബ്രാഹ്മണര്‍ മാംസാഹാരം

ഭക്ഷിക്കുന്നില്ലായിരുന്നു,

അന്യ ജീവികളെ ഹിംസിക്കുന്നില്ല.

അവര്‍ തങള്‍ക്കുള്ള കര്‍മം മാത്രം ചെയ്യ്തിരുന്നു.

പക്ഷെ ഇന്നു അതൊന്നുമല്ല സ്ഥിതി.അതെന്തുമാകട്ടേ.

ഇന്നും ബ്രഹ്മത്തേ അറിയുന്ന ബ്രാഹ്മണര്‍ ഉണ്ട്.

എനിക്കറിയാം . അവരില്‍ പലരേയും.

നിസ്വാര്‍ഥരായി ജീവിക്കുന്നവരെ.വേദങളും ശാസ്ത്രങളും

ശാശ്വതമായിരിക്കാന്‍ ശ്രമിക്കുന്നവര്‍.

ഈ അവസത്തിലാണ്‍ ഈ സംഭവം നടന്നത്.

ദവങള്‍ യുഗത്തില്‍ ഒരിക്കല്‍ മാത്രം അവതരിക്കുന്നു

.ഇപ്പോഴത്തേ കണക്കനുസരിചു ഒരു മെട്ട്രോ സിറ്റിക്ക്

ഒരു ദൈവം,രണ്ടും ആകാം. പക്ഷെ ഹെഡ് ഓഫീസ് ഒരിടത്തു

പാടില്ല.അതും ജീവിക്കുന്ന ദൈവങള്‍! എന്തോ വായിചു

കുറച്ച് പരിജ്ഞാനം വരുത്തി പ്രസംഗിക്കാന്‍ നടക്കുന്നവര്‍

ജഗല്പിതാവും ജഗതോദ്ധാരിണിയും താങ്കള്‍ തന്നെ

എന്നു വിളിച്ച് പറയുന്നവര്‍. ആബാലവൃദ്ധം ധനികരേയും

കലിയുഗ സമയരഹിത മനുഷ്യരേയും വിളിച്ച

് തങളുടെ ശിഷ്യരാക്കി അവര്‍ക്ക് “ശക്തികളും ശ്രേയസ്സും ”

പ്രദാനം ചെയ്യുന്ന ദൈവങള്‍

ശ്രീ രാമകൃഷ്ണപരമഹംസര്‍,ഷിര്‍ദി ബാബ തുടങിയ

ആരും തങള്‍ മനുഷ്യരല്ല ഈശ്വരന്മാരണെന്നു

പറഞ്ഞിട്ടില്ല .

തങള്‍ ഈശ്വരനെ കണ്ടു എന്നും പറഞ്ഞില്ല.

“തങള്‍ ഈശ്വരനെ സാക്ഷാത്കരിച്ചു” എന്നു മാത്രം പറഞ്ഞവര്‍.

ഇവിടെ ഇന്നോ???

“കലിയുഗദു:ഖം തീര്‍ക്കാനായി ഇതാ കുറച്ച് ദൈവങള്‍”

ഒരു തരത്തില്‍ പറഞ്ഞാല്‍ അവരും നമ്മളെ പോലെ

ഈശ്വരാംശം ഉള്ളവര്‍ തന്നെ.നമ്മളെ പോലേ.. ..

നിങള്‍ക്കു മനസിലാകുന്നുണ്ടോ ???

അല്പം ഈശ്വരാധീനം കൂടുതലുള്ളവര്‍.അത്ര തന്നെ.

ഇവരെ നമുക്കു ഗുരുക്കന്മാരായി അംഗീകരിക്കാം.

പക്ഷെ ഇവര്‍ ദൈവങളാകുമോ ? ? ?

ഒരു അമ്പലത്തിലും പത്ത് പൈസ ഇടാത്ത

ധനിക പ്രമാണിമാര്‍ ഇന്നു ഈ ദൈവങളുടെ ആശ്രിതവത്സലരാണ്‍!

മദ്യവും മയക്കുമരുന്നും കൊടുത്ത് നാടിനെ നശിപ്പിക്കുന്ന

ഇവര്‍ ഈ ഭഗവാന്മാരുടെ വിശ്വസ്ത അനുയായികളും കര്‍മപഥത്തില്‍

വിരാജിക്കുന്ന “കുട്ടി മഹര്‍ഷിമാരുമാണ്‍”

ചത്തു മലച്ച് കിടക്കുന്നവന്റേയും ഭാണ്ഡം

മോഷ്ടിക്കുന്നവന്‍ ഭഗവാന്റെ കാവല്‍ഭടന്‍.

“മറ്റുള്ളവന്റെ പട്ടടയിലേ വിറകിലെ കൊള്ളികൊണ്ട് ചൂട്

ആസ്വദിക്കുന്നവന്‍ ഭഗവാന്റെ പ്രിയ ശിഷ്യന്‍,കാവല്‍

നായകന്‍,അങനെ എന്തെല്ലാമോ”

മൊബൈല്‍ ഫോണും പിടിച്ച് വീട്ടുകാരേയും അച്ചനമ്മമാരേയും

നോക്കാത്ത പരിഷ്കാരം നിറഞ്ഞ് ചിരിച്ച്

നടക്കുന്ന സ്ത്രീ ദാസിമാര്‍.

“ചിരിച്ചതി വിരിക്കും മഹാനഗര യക്ഷികള്‍”

എന്നു കവി പാടിയത് സത്യമായി.

ചട്ടമ്പിസ്വാമികള്‍ തന്റെ അപാരമായ സാധനയിലൂടെ

നേടീയ ഈശ്വരീയമായ സിദ്ധികള്‍ ശിഷ്യര്‍ക്ക്

അറിവായി പകര്‍ന്നു നല്‍കിയപോലെ ഇവിടെ ഇന്നു

ഈ ദൈവങള്‍ തങളുടെ കുടിലതയും വഞ്ചനയും ചതിയും

(നല്ലവരായ) ശിഷ്യര്‍കും ഭക്ത ജനങള്‍ക്കും .

“കാശിനു വില്‍ക്കുന്നു”

ഭാര്യയും കുട്ടികളും ഉള്ള ഈ ദൈവങള്‍ ഭാര്യമാരെ

പാര്‍വതിയായി അവരോധിക്കുന്നു !

പക്ഷെ!മക്കളെ ഗണപതിയാക്കാന്‍ കഴിഞ്ഞില്ല.

(മക്കള്‍ കച്ചവടക്കാരും ഉമാമഹേശ്വരന്മാരുടെ

മാനേജരുമായിപ്പോയി).”

ഇതാണിന്നത്തേ അവസ്ഥ!

ശ്രീരാമകൃഷ്ണന്‍ ജീവിതകാലം മുഴുവന്‍ കൊണ്ട്

നേടിയതു “കാമിനീ കാഞ്ചനീയം,ദാരിദ്ര്യവും,

പിന്നെ ക്യാന്‍സറും”!

ഇവിടെ ഈ ദൈവങളോ?

എ.സി കാറും സ്വര്‍ണ്ണ ക്ഷേത്രങളും പട്ടുമെത്തയും

കോടീകണക്കിനുള്ള സ്വത്തുക്കളും.,സര്‍വകലാശാലകളും

ആശുപത്രികളും

പ്രതിഫലം വാങുന്നതു ദൈവങളുടെ സ്വഭാവമല്ലേ?

ഇവയെല്ലാം അവിടെ നില്‍ക്കട്ടെ.ഇവിടെ

ഈ ശിഷ്യരെ നോക്കു

ജനിച്ചു,വളര്‍ന്നു .ഇത്രമേല്‍ ആയി.

ഇത്ര നാളും വിളീച്ചതു മരിച്ച ദൈവങളേയോ

മരിക്കാത്ത ദൈവങളേയോ???

ഒരിക്കലും കണ്ടിട്ടില്ലാത്ത വിളിപ്പുറത്ത് ഓടി

വരുന്ന അയ്യപ്പനും,ഭഗവതിയും

പത്മനാഭനും ശിവനുമെല്ലാം പഴങ്കഥ

അവരെല്ലാം മരിച്ചില്ലേ???

ഇനി ജീവിച്ച ദൈവങള്‍ക്കൊ?

ഇവിടെ ആര്‍ക്കും ശക്തിയില്ലാ?

കാരണം അവര്‍ പൈസ വാങില്ല,ചോദിക്കില്ല!അതു തന്നെ.

എം .ബി. എ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍

“വെന്‍ ദേര്‍ ഇസ് എ ഡിമാണ്ട് ,

ദേര്‍ എറൈസെസ് എ സപ്പ്ള്ളൈ“

കാടുകയറിയതിനു ക്ഷമിക്കുക..

ഇത്രയും ആമുഖം വേണമെന്നു തോന്നിപ്പോയി.

ഒരു പൂജയ്ക്ക് അതിന്റേതായ ഒരു പവിത്രത

നമ്മള്‍ കാത്തുസൂക്ഷിക്കറുണ്ട്.

എന്നാല്‍ യാഗം അനുഷ്ടിക്കുന്നതു യാഗം

അറിയാത്തവരാണെങ്കിലോ?

ഒരു യാഗം എന്താണെന്നു ജീവിതതില്‍ കേട്ടിട്ടും കണ്ടിട്ടും ഇല്ലാത്തവരാണെങ്കിലോ?

സാരമില്ല.

പുലക്കുടിയില്‍ നിന്നും ഹവിസ്സ് കഴിച്ച

ഭദ്രകാളിയും ഉണ്ട്!

ഒരു തെറ്റുമില്ല.ഈശ്വരന്‍ സര്‍വവ്യാപിയും

എല്ലാവര്‍ക്കും തുല്യനും തന്നെ.

ആരും നീചരുമല്ല ശ്രേഷ്ടരുമല്ല ഈശ്വരന്റെ കണ്ണില്‍.

ഞാന്‍ അതിലൊന്നിലും തര്‍ക്കിക്കില്ല.

പക്ഷെ ഞാന്‍ കണ്ടതോ?

(കഥ തുടങുകയാണ്‍)

ഒരു ദിവസം ഒരാള്‍ വിളിച്ചിട്ട് ഒരു മഹത് യാഗം കാണാനും

അതില്‍ പങ്കുചേരാനും ഞാന്‍ പോയി.

“അഷ്ടലക്ഷ്മീ യാഗം”

ഒരു പത്ത് ബ്രാഹ്മണര്‍ കൂടിയിരുന്നു

ദിവ്യ മന്ത്രങള്‍ ഉരുക്കഴിക്കുന്ന

ഒരു പവിത്ര സന്നിധിയിലേക്ക് ചെന്ന ഞാന്‍ കണ്ടതോ?????????????????????????

“ ഒരു സുന്ദരിയായ കന്യക കൈയില്‍

ഒരു കെട്ട് കടലാസ്സുമായി മൈക്കിനു

മുന്നില്‍ ഇരിക്കുന്നു.യാഗ സ്ഥലത്ത് വേറെയും

രണ്ട് വ്യക്തികള്‍ ഉണ്ട്.ഈ കുഞ്ഞ്

വായിക്കുന്നതു നോക്കിക്കൊണ്ട്

എല്ലാവരും ഇരിക്കുന്നു.കുശലം പറയുന്നു,

തമാശ പറയുന്നു,ചിരിക്കുന്നു,കളിക്കുന്നു,

ചിലര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നു

(ഇടയ്ക്കു കാര്‍മികനു കോള്‍ വന്നപ്പോള്‍

ഒരു നല്ല പാട്ടും കേള്‍ക്കാന്‍ കഴിഞ്ഞു

‘മന്മദരാസാ മന്മദരാസാ’ എന്തു നല്ല ഈശ്വര നാമം.!

ഇതിലപ്പുറം എന്തു പവിത്ര വേദിയും ശ്രേഷ്ടനായ

കാര്‍മികനും???)

യാഗം നടത്താന്‍ ഇരിക്കുന്നവര്‍ എന്തെല്ലാമോ പറയുന്നുണ്ട്,കുശുകുശുക്കുന്നു!

ഇടയ്ക്കിടയ്ക്ക് കന്യക എന്തെല്ലാമോ

ആ പേപ്പര്‍ നോക്കി വായിക്കുനുണ്ട്.

കൂട്ടിവായിക്കാന്‍ അറിയാതതുകൊണ്ട്

തെറ്റി പോകുന്നതായിരിക്കാം .

(ഇടയ്ക്കൊന്നു പാളിനോക്കിയപ്പോള്‍

ഞാന്‍ കണ്ടതു അതിലും ഭയങ്കരമായിരുന്നു.

പേപ്പറില്‍ എഴുതിയിരിക്കുന്നതു മലയാളതിലുമല്ല

സംസ്കൃതത്തിലുമല്ല ‘മംഗ്ളീഷില്‍ ’)കന്യക

പറയുന്നതെന്തായാലും കുറച്ചുപേര്‍ ഏറ്റുപറയാന്‍

ശ്രമിക്കുനുണ്ട്,ചമതയില്‍ നെയ്യ് ഒഴിക്കുന്നുണ്ട്.

യാഗോദ്ദേശം അറിഞ്ഞപ്പോള്‍ തല ചുറ്റി

പണം വര്‍ദ്ധിക്കുന്നതിനു ‘ ദൈവം’ നിര്‍ദേശിച്ചതാണത്രേ

ഈ യാഗം.

കാമിനീ കാഞ്ചനീയം”

എനിക്കു ചുറ്റും ഭൂമി കറങുന്നതായി തോന്നി.

ഒടുവില്‍ അവസാന ചടങും വന്നു ചേര്‍ന്നു..

ഒരു മുനികന്യക(ബ്യൂട്ടീപാര്‍ലര്‍ കണ്ടിട്ടേ ഇല്ല

എന്നു ഒറ്റ നോട്ടത്തില്‍ മനസിലാകും)

ഒരു ചുവന്ന പട്ട് നിവര്‍ത്തി പിടിച്ച് എല്ലാവരുടേയും

അടുത്തേയ്ക്കു നടക്കുന്നതു കണ്ടു.

അവസാന ചമതയോടൊപ്പം എല്ലാവരും സ്വര്‍ണ്ണവും നിക്ഷേപിക്കണമത്രേ!!!!!!!!!!!!!!

ശരീരം ചുട്ടുപൊള്ളുന്ന അവസ്ഥ.

ഓടിയില്ലേ ഞാന്‍,ഓടുന്നതിനിടയ്ക്കു ഞാന്‍ ഓര്‍ത്തു.

പാവം ഗജലക്ഷ്മി !കഷ്ടം തന്നെ! മുഴുവന്‍

ഹവിസ്സും കിട്ടിയില്ല!!!!പേപ്പര്‍ ഇടയ്ക്കു

പറന്നു പോകുന്നതു ഞാനും കണ്ടതല്ലേ!!!!!!!!!!!!!”

മനുവും ,മഹര്‍ഷിമാരും എന്തിനു ദൈവങളും

നിര്‍ദേശിച്ച യാഗങള്‍,യാഗസ്വരൂപങള്‍,ക്രിയകള്‍,മന്ത്രങള്‍..

എല്ലാം തന്നേ ഭംഗിയായില്ലേ?എന്തിനേറേ?

വേദം പാരായണം ചെയ്യുന്നവരും അദ്വൈതവുമെല്ലാം

വെറുതേ അല്ലേ ?

വിളിക്കൂ ഈ ഈശ്വരന്മാരേ ! നിങള്‍ക്ക് എല്ലാം കിട്ടില്ലേ?

‘ഓസിനു‘ ഒരു പൂജയും നടത്താം , സന്യാസിയും ആയിത്തീരാം,

ഉപദേശം നല്‍കാം, അനുഗ്രഹം നല്‍കാം ,പണം വാങുന്നതിനു

ഡോക്യുമെന്റ്സ് കാണിക്കണ്ട ,ടാക്സ് പിടിക്കില്ലാ,

പാന്‍കാര്‍ഡ് വേണ്ടാ,പണം കുറച്ച് എടുത്തിട്ട് വല്യ ദൈവത്തിനു

കൊടുത്താല്‍ മതി.

ഇനി ആര്‍ക്കെങ്കിലും സന്യാസി ആകണമെന്നുണ്ടെങ്കില്‍

വളരേ തുച്ചമായ ചിലവില്‍ ഒരു പത്തിരുപതു ദിവസത്തെ

കോഴ്സ് ചെയ്താല്‍ മതി.എല്ലാം അടങിയ പാക്കേജ് !

പക്ഷേ ഒരു സമയത്ത് ഒന്നേ ആഗ്രഹിക്കാവൂ

പക്ഷെ അതു മറ്റവന്‍ ചാകാനാണെങ്കിലും നടക്കുമെന്നു

മാത്രം.

“ മരിച്ച ദൈവങളേ ! നിങള്‍ക്കു വിട

ജീവിക്കുന്ന ഈശ്വരാ ! നീ താന്‍ ശരണം ”

ഇപ്പോള്‍ നിങളോ ശരി ഞാനോ???

ഒടുവിലായി ഇതെല്ലാം കാണുമ്പോള്‍ എന്റെ മനസില്‍

നിന്നു വരുന്ന ഒരു അസഭ്യ വാചകം.

(ക്ഷമിക്കുക ഇതും ചേര്‍ത്തില്ലെങ്കില്‍ തെറ്റായി പോകും.)

എന്തിനേറേ പറയുന്നീ തന്തയില്ലാ മക്കളോട് ???

അന്തിയോളം പറഞ്ഞാലും തന്ത ഉണ്ടാകുമോ ഇവര്‍ക്ക് ??? ”

എന്നു സ്വന്തം…………………രാമകൃഷ്ണന്‍

Friday, June 27, 2008

േചട്ടന്


ഏട്ടന ഇഷ്ട്ടമല്ല നിങള്‍ക്കും?

ല്ല?

ഞാന്‍ ഒരു കഥ പറയട്ട? ഒരു ചട്ടന്റെ കഥ

സൂര്യന്‍ തലയ്ക്കു മുകളില്‍ എത്തുന്നതു വരെ ഉണ്ണി ഉറങുമായിരുന്നു.സ്കൂളില്‍ പോകാന്‍ മടിച്ച് അവന്‍ തന്റെ പുതപ്പിനടിയില്‍ മുഖം പൂഴ്ത്തിവച്ച് കിടക്കുമായിരുന്നു.അമ്മ ഒരായിരം വിളി വിളിചാലും എഴുനേല്‍ക്കാതെ മിണ്ടാതെ കിടക്കുമായിരുന്നവന്‍.

പേരൂരിലേ വല്യ കോവിലകമാണവന്റേതുരാവിലേ തന്നെ തൊടിയിലേ പൈക്കളോടൊത്തു കളിക്കാന്‍ അവനേ അമ്മയൊന്നു വിട്ടിരുന്നെങില്‍ എന്നു അവന്‍ എന്നും ആഗ്രഹിക്കാറുണ്ട്.പക്ഷെ അമ്മ വിടില്ല. ഉണ്ണിക്കു സ്കൂളില്‍ പോകണം ,അമ്മ ഇല്ലെങ്കില്‍ ചീത്ത പറയും.അചന്‍ പറയുന്നതു ശരിയാ അമ്മ മൂശേട്ടയാപക്ഷെ അമ്മ പാവമാണെന്നു ഉണ്ണിക്കറിയാം.എപ്പോഴും ഉണ്ണിക്കു ഉമ്മ തരും ഉണ്ണിയപ്പം തരും ചോറ് വാരിത്തരും , പനിവന്നാല്‍ അടുത്തുനിന്നു മാറില്ല.അച്ചന്‍ അങനല്ലാ ഒരിക്കലും വഴക്കു പറയില്ലാ.ഉണ്ണിയോട് എപ്പൊഴും സ്നേഹമാ.പക്ഷെ ദേഷ്യം വന്നാല്‍ പേടിച്ച് പോകും.അചന്റെ കണ്ണുകളെല്ലാം ചുവക്കും.ഉണ്ണിയെ അചന്‍ പക്ഷെ അടിക്കില്ല .ഉണ്ണി ഓടിക്കളയും.പിന്നെ ഉണ്ണിക്കുള്ളതു രാമേട്ടനാണ്‍.ഉണ്ണീയുടേ സ്വന്തം രാമേട്ടന്‍.

ഉണ്ണിയും രാമേട്ടനും മുത്തശ്ശിയുമാണ്‍ കൂട്ട്.രാമേട്ടന്റെ കൂടെ കളിക്കാന്‍ എന്തു രസമാണെന്നോ?ഏത്ര അടിചാലും രാമേട്ടന്‍ ദേഷ്യപെടില്ല.ഉണ്ണിയെ എടുത്ത് ഉമ്മ വയ്ക്കും.മാവില്‍ നിന്നു ആരും കാണാതെ മാങ പറിച്ചു തരും,ഉണ്ണിക്കു തുമ്പിയെ പിടിചു തരും,ഉണ്ണിക്കായി ആന കളിക്കും.

രാമേട്ടന്‍ എന്നെക്കാള്‍ 15 വയസ്സിനു മുതിര്‍ന്നതാണ്‍.എങ്കിലും ഈ ഉണ്ണിക്കു രാമേട്ടനാണ്‍ കളിക്കൂട്ടുകാരന്‍.

ഉണ്ണിക്ക് സ്കൂളില്‍ പോകാന്‍ പ്രായമായപ്പോള്‍ രാമേട്ടന്‍ പട്ടണത്തില്‍ പോയതാണ്‍.കോളേജില്‍ ചേരാന്‍.രാമേട്ടന്‍ ഇടയ്ക്കിടയ്ക്കു വരും.വരുമ്പോള്‍ ഉണ്ണിക്കായി എന്തെല്ലാം കൊണ്ട് വരുമെന്നോ? ഓറഞ്ച്,ഒരുപാട് നിറമുള്ള മുട്ടായികള്‍,പുത്തനുടുപ്പ്..അങനേ ഒരുപാടു സാധനങള്‍.

അങിനേ ഒരു ദിവസം ഉണ്ണി സ്കൂള്‍ വിട്ടു വരുമ്പോഴാണ്‍ ഉമ്മറത്ത് എല്ലാവരും കരഞ്ഞ് കൊണ്ടിരിക്കുന്നതു കണ്ടത്,ആരും ഒന്നും മിണ്ടുന്നില്ല,ഒടുവില്‍ അമ്മിണി പറയുന്നതു കേട്ടു

“രാമനേ ഒരു പട്ടണക്കാരിയുടെ കൂടെ ഒളിച്ചോടിയത്രേ!”

ഉണ്ണിക്കു ഒന്നും മനസിലായില്ലാ.എങ്കിലും അവന്‍ മിണ്ടാതിരുന്നു.

കാലം കടന്നു പോയി,

ഉണ്ണി ഇന്നു ഒരു വല്യ ആണ്‍കുട്ടിയായി മാറി.കാലം മായ്ചു കളഞ്ഞ നോവുകള്‍ ഒന്നും അവനായിട്ടു വേര്‍തിരിച്ചില. അവനും ഇന്നു ഒരു വല്യ ഉദ്യോഗസ്തനാണ്‍.ഒരു അറിയപ്പെടുന്ന വ്യക്തി. ലോകം അവനേ മാനിക്കുന്നു.അവനും കുട്ടികളും കുടുംബവും ഉണ്ട്.

ഭാര്യ ഒരു അറിയപ്പെടുന്ന ഹോട്ടല്‍ മുതലാളിയുടെ മകള്‍.പട്ടണത്തിലാണ്‍ 2 പേരുടേയും താമസം.

ഒരു സന്ധ്യക്ക് ഹോട്ടലിന്റെ മുന്നില്‍ കണ്ട ആള്‍ക്കൂട്ടം എന്താണെന്നു നോക്കാന്‍ ഉണ്ണി ചെന്നു.അവിടെ ഒരാള്‍ കിടന്നിരുന്നു.ഒറ്റനോട്ടത്തില്‍ മദ്യപനെന്നു തോന്നിച്ചിരുന്ന അയാള്‍ മുഷിഞ്ഞ വസ്ത്ര്മാണ്‍ ധരിച്ചിരുന്നത്.കുളിച്ചിട്ട് തന്നെ ഒരുപാട് നാളായെന്നു തോന്നുന്നു.എല്ലാവരും എന്തോ പിറുപിറുക്കുന്നുഎന്താണ്‍ കാര്യമെന്നു അന്വെഷിച്ചു.ആര്‍ക്കും അറിയില്ല.ഹോട്ടലിലെ ഒരു വൈറ്ററേ വിളിപ്പിചു അല്‍പ്പം വെള്ളം കുടഞ്ഞ് നോക്കി.അയാള്‍ മെല്ലെ കണ്ണ് തുറക്കുനുണ്ട്.

എവിടെയോ കണ്ട് മറന്ന മുഖം

അയാള്‍ എന്തോ പറയുന്നുണ്ടായിരുന്നു മെല്ലേ”അന്‍,മ്മ, പേരൂ..ണ്ണി”

എന്താണെന്നു വ്യക്തമല്ല.

അല്ല തനിക്ക് ഈ വാക്കുകള്‍ അറിയാംഅതേ അയാള്‍ പറഞ്ഞതു പേരൂറ് എന്നല്ലേ?

അതേ അതേ..ഇനി ഇതു തന്റേ രാമേട്ടനാണോ?ആയിരിക്കുമോ?

അയാള്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ വായില്‍ നിന്നു രക്തം ഇറ്റിറ്റ് വീഴുനുണ്ടായിരുന്നു.ചോരയുടേയും മദ്യതിന്റേതുമായ നാറ്റം വല്ലാതേ ഒരു വിളര്‍ച്ച തന്നില്‍ പടരുന്നതു ഉണ്ണി തിരിച്ചറിഞ്ഞു.

അയാളെ ആശുപത്രിയിലെത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.

സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറുടെ മുറിയില്‍ ഇരിക്കുകയായിരുന്നു ഉണ്ണി.

ഡോക്ടര്‍ കടന്നു വന്നു.

“മിസ്റ്റര്‍ ഉണ്ണി,ഒന്നും ചെയ്യാനാകില്ല,ഹീ ഈസ് റണ്ണിങ് ഔട്ട് ഓഫ് ടൈം”

“ഒരു വാക്ക്,ഒരു വാക്കു ചോദിക്കാന്‍ ആകുമോ?”

“വരൂ ,നമുക്കു ശ്രമിക്കാം.”

അവര്‍ അയാളുടേ അടുത്തേയ്ക്കു നടനു.മെല്ലെ മെല്ലെ അയാള്‍ കണ്ണുകള്‍ തുറക്കുകയായിരുന്നു

ഉണ്ണീ ചോദിച്ചു.“രാമേട്ടനല്ലേ? എന്റേ രാമേട്ടനല്ലേ?പറയു..ദൈവത്തേ ഓര്‍ത്ത്..”

“ണ്ണിവള്‍ തിലഞ്ഞ് ഞാന്‍ നടപോവാ നേരയി “

മെല്ലെ അയാള്‍ ചിരിക്കുകയായിരുന്നുവീണ്ടും വായില്‍ നിന്നും രക്തം ഇറ്റിറ്റ് വീഴുകയായിരുന്നു.എങ്കിലും വേദനയൊന്നും പുറത്ത് കാട്ടാതെ അയാള്‍ പുഞ്ചിരിച്ചു

“..ണ്ണി .ട്ടന്‍

നിലചു.!

അതേ അയാളുടേ അവസാന ശ്വാസവും നിലചു.

ഈ ലോകത്തിലുള്ള തന്റെ ഏക കൂടപ്പിറപ്പിന്റെ ശരീരം കത്തിതീര്‍ന്നപ്പോഴ്,പര്‍ജന്യം എല്ലാ ദിഗന്തങളും പൊട്ടിച്ച് വര്‍ഷിക്കുകയായിരുന്നു..അതില്‍ ഏകനായി നടന്നു നീങുമ്പോഴ്

ഒന്നുമറിഞ്ഞില്ല,ഹോട്ടലിനടുത്ത് എത്തിയതു പോലുമയാള്‍ അറിഞ്ഞില്ല.പതുക്കെ ആരോ പറയുന്നതു കേട്ടു

“വല്യ വീട്ടിലേ പയ്യനായിരുന്നു.ഇവിടെ ഒരു പെണ്ണിന്റെ വലയില്‍ വീണതാ,അവള്‍ കല്യാണതിന്റെ അന്ന് ഇവനെ പറ്റിച്ചു,പിന്നെ കുടിയനായി അലഞ്ഞ് തിരിഞ്ഞ് അങനെ ഒടുവില്‍ തീര്‍ന്നു

ഒരു കൊള്ളിയാന്‍ പോലെ അതു അവന്റെ ശിരസ്സിന്റെ അകത്ത്കൂടി പാഞ്ഞ് പോയി.

ഒരു സിനിമ കാണുന്നതു പോലേ രാമേട്ടന്റെ ജീവിതം അവന്റെ മുന്നില്‍ മിന്നി മറഞ്ഞു

എന്തെല്ലാമാണ്‍ താന്‍ വിചാരിച്ചതു?രാമേട്ടന്‍ സുഖമായി താമസിക്കുന്നുണ്ടാകും..അതായിരിക്കും ആരെയും തിരിഞ്ഞ് നോക്കാതത്അങനേ എന്തെല്ലാംഎന്നിട്ടിപ്പോഴൊ?

മഴ തോര്‍ന്നുഅതാ അവിടെ മഴവില്ല്ലിനിടയില്‍ ഇരുന്ന് തന്റെ മാത്രം രാമേട്ടന്‍ ചിരിക്കുന്നു

രാമേട്ടനതാ തന്നെ നോകി ചിരിക്കുന്നുതന്നെ വിളീക്കുന്നുസ്നേഹത്തോടെ

“ഉണ്ണീഎന്താടാ കരയുന്നതുഅയ്യേ ഇതു മഴയല്ലേ ?ആരും കാണണ്ടാതുടചു കളയു കണ്ണുനീര്‍ഉണ്ണീ

സ്വന്തം രാമകൃഷ്ണന്‍

Thursday, June 26, 2008

ഒരു രക്തസാക്ഷി





കാലം അത് എന്ന വല്ലാത പരിഹസിക്കുന്നുഇനിയും തീരാത്ത പരിഹാസം..ഒരു കഥ പറയട്ട ഞാനും?ജീര്‍ണിച്ച കൊട്ടാരങളുടയും മരിച്ച മനസ്സിന്റയും രാജാവായ ഒരുവന്റ കഥ?

മഴത്തുള്ളികള്‍ വീണ്‍ നനഞ്ഞ നാട്ടിടവഴി,അതിലൂട അയാള്‍ നടകുകയായിരുന്നു.ഒരു മരവിച ശരീരവും മരിച്ച മനസ്സുമായി.നടക്കുംതോറും ദൂരം ഏറി വരുന്നതായി തോന്നിയയാള്‍ക്ക്,പിന്നിട്ട വഴികളിലല്ലാം എന്തോ നഷ്ട്പ്പട്ടതു പോല.തിരിഞ്ഞ് നോക്കുമ്പോള്‍ അയാളേയും കാലം എന്നെപ്പോലെ പരിഹസിക്കുകയായിരുന്നു.

മാവിന്റെ കൊമ്പില്‍ വലിഞ്ഞ് കയറി കളീച്ചിരുന്ന ബാല്യം,പാവാടയും ധാവണിയും അണിഞ്ഞിരുന്ന കോളേജ്കുമാരികളുടെ പിറകേ ചുറ്റി നടന്ന കൌമാരം,പിന്നെ ഉദ്യോഗസ്ഥനായ നാളിലേ ചില ഓഫീസ് പ്രണയങള്‍

ഒടുവില്‍ ഇന്നിതാ എല്ലാവരുടേയും മുന്നില്‍ തല കുനിചുള്ള ഈ ഒളീച്ചോട്ടം

പ്രണയം അതു വല്ലാത്ത ഒരു അനുഭൂതി തന്നെയായിരുന്നുലോകത്തിലേക്കും വച്ച് ഏറ്റവും ഭാഗ്യവാന്‍ താനെന്നു അഹങ്കരിചിരുന്ന നാളുകള്‍സ്വന്തമായി ഒരു സ്വപ്നഗോപുരം പണിതു നടന്നു ഇവന്‍ആരേയും ആശ്രയിക്കാതെ പ്രണയിനിയുമൊത്ത് ജീവിക്കാനായി ഇറങിപ്പുറപ്പെട്ടു.ഒടുവില്‍ ആരെയും കൂസാതെ അവളുമായി ഒരുമിക്കാന്‍ ഇവന്‍ തീരുമാനിചു,അല്ല ഇവര്‍ തീരുമാനിചു.

ജന്മം തന്ന പിതാവിനേയും മാതാവിനേയും ഇവന്‍ പറിച്ചെറിഞ്ഞു.ഇവന്റേതു മാത്രമായി ഒരു ലോകം പണിതു.

അങനേ ആ ദിവസവും എത്തിച്ചേര്‍ന്നു.അവളുടെ സ്വന്തമായിത്തീരുവാന്‍,അല്ല അവളേ സ്വന്തമാക്കുവാന്‍ അവന്‍ നിശ്ചയിച ദിവസം.

പുലര്‍ച്ചയ്ക്കു എഴുനേറ്റ് കുളീചുതൊഴുതു പുതു വസ്ത്രങളുമണിഞ്ഞ് വീട്ടുകാരോട് വാക്ക്ധോരണികള്‍ മുഴക്കി ഇവന്‍ നടന്നു നീങി.അടുത്തുള്ള രജിസ്റ്റര്‍ ആഫീസില്‍ വച്ച് സന്ധിക്കാമെന്ന അവളുടെ വാക്കിന്റെ ഉണര്‍വില് ഇവന്‍ എല്ലാ വേര്‍പാടുകളും മറന്നു.

സമയം കടന്നുപോയി9101112123

ഇനിയും എന്തേ ഇവള്‍ വരാതേ? ഒരു സന്ദേഹം ഇവനിലും വളര്‍ന്നു

സ്നേഹിതര്‍ പരിഹാസം ചൊരിഞ്ഞു,നാട്ടുകാര്‍ പലതും പറഞ്ഞു,വീട്ടുകാര്‍ നോക്കിച്ചിരിച്ചു.ഒടുവില്‍ ഇവന്‍ ഇവന്റെ പ്രണയിനിയുടെ വീട്ടിലേക്കു തിരിചു.

ചെന്നു കയറിയപ്പോള്‍ കണ്ടകാഴ്ച വേറൊന്നായിരുന്നു.ഒരു മണവാട്ടിയുടെ നാണത്തോടെ പെണ്ണ്കാണാന്‍ എത്തിയവരെ യാത്രയയക്കുന്ന പ്രണയിനി

അവളുടെ മുഖത്ത് മെല്ലെ നോക്കിഅവള്‍ ആ നോട്ടത്തിനു ഉത്തരമായി പറഞ്ഞു..”നീ എന്താ മണ്ടനാണോ?ഞാന്‍ വെറുതേ ഒരു രസത്തിനു കാണിചതല്ലേ ഇതെല്ലാം

ഇവന്‍ ചിരിചു.മെല്ലെ മെല്ലെ ചിരിച്ചുആരോടും ഒന്നും മിണ്ടാതെ നടന്നു നീങി

നടന്നവസാനിചതു എല്ലാ നിരാശാകാമുകന്മാരുടേയും സ്ഥിരം സങ്കേതതില്‍

അവിടെ അവനു ഒരു പുതിയ പ്രണയിനിയെ കിട്ടിമദ്യംപിന്നേ ഒരു കൂട്ടുകാരനേയുംഏകാന്തത…അവരോടൊന്നിചിരുന്നു ഇവന്‍ കഥകള്‍ പറഞ്ഞു,ചിരിചു,കരഞ്ഞു,പലതും പുലമ്പി...

മൂവരും ഒന്നിച്ച് നടന്നു,വീട്ടുകാര്‍ കരഞ്ഞു,നാട്ടുകാര്‍ പരിതപിച്ചു,കൂട്ടുകാര്‍ കേണപേക്ഷിചു

ഇവന്‍ ധീരനായിപ്പോയി.നിന്നില്ലാമുന്നോട്ട് ഓരോ കാതവും താണ്ടി നടന്നു.

ശ്യാമസുന്ദരിയായ പുതിയ പ്രണയിനിയെ തേടിതന്റേതു മാത്രമായ മരണത്തേ തേടി

ഇന്നിതാ ഇവന്‍ ഒരുപാടു കാതം അകലെയായി,ജീവിതത്തില്‍ നിന്നും..

ഒരുപാടു കാതം അടുത്തായി,മരണത്തിലേക്ക്

ഇവന്‍ മെല്ലെ നടന്നു നീങുകയാണ്‍..

തിരിഞ്ഞ് നോക്കുമ്പോള്‍,

പാരിടം ജയിക്കാന്‍ ഇറങിത്തിരിച്ച ഇവന്‍ ഇന്നിതാ ജീര്‍ണിച്ച കൊട്ടാരങളും തുരുമ്പിച്ച ചെങ്കോലുകളും മാത്രം പിടിചടക്കി.

ഇവന്റെ യാത്രയില്‍ പിന്തുടരാന്‍ എളുപ്പമാണ്‍,ഇവന്റെ വായില്‍ നിന്നു ഇറ്റിറ്റ് വീണ രക്തത്തുള്ളികള്‍ ഇപ്പോഴും മണ്ണില്‍ ചേര്‍ന്നിട്ടില്ല

അതാ അവന്‍ വീഴുകയാണ്‍..നാട്ടുകാര്‍ക്ക് എങിനേ വേണമെങ്കിലും ഇവനെ പരിഹസിക്കാം

പക്ഷേ ഞാന്‍ ഇവനെ ധീരനെന്നു വിളിക്കും.മരണത്തിനും കീഴ്പ്പെടുത്താനാകാത്ത പ്രണയത്തിന്റെ ഒരു രക്തസാക്ഷി

ഇതാ ഇവിടെ ഞാന്‍ ഒരു മനുഷ്യന്റെ കഥ പറഞ്ഞു

ന്നു സ്വന്തം രാമകൃഷ്ണന്‍

Tuesday, June 10, 2008

മയില്പ്പീ ലി


ഒരു മയില്‍പ്പീലി കയ്യില്‍ ഒതുക്കിപ്പിടിചുകൊണ്ട് ഞാന്‍ നിങളോടു എന്തു തോന്നുന്നു ?എന്നു ചോദിചാല്‍ എന്തു ഉത്തരം പറയും?

ഇതേ ചോദ്യം നിങള്‍ എന്നോട് ചോദിക്കു

ഒരു മയില്‍പ്പീലിയില്‍ ഒരുപാടു കഥകള്‍ ഞാന്‍ പറയാംഎന്റെ മാത്രം കഥകള്‍.ഒരുപാടൊരുപാട് വര്‍ഷങള്‍ക്കുമുന്‍പ് ഞാന്‍ എഴുതിയ ഒരു ചെറുകഥയാണിത്

“മഴയായിരുന്നു.നഗരം മഴയുടെ പതനം താങാന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു,എങും വെള്ളം നിറഞ്ഞു കവിയുകയായിരുന്നു.ഏതോ മഴപക്ഷിയുടെ പാട്ട് കേള്‍ക്കാന്‍ ആഗ്രഹിച്ച നഗരവാ‍സികള്‍ക്ക് കാണാനായതു ഒരു തീവ്രമായ പര്‍ജന്യ പ്രവാഹമായിരുന്നുസന്ധ്യയും മയങി തുടങുകയായിരുന്നു.

അയാള്‍ നടത്തതിന്റെ വേഗം കൂട്ടി..വെഗം വീട്ടിലെത്തണം.അടുത്ത മഴ പെയ്താല്‍ ഇന്നു ഇനി വാഹനമൊന്നും കിട്ടില്ലാമഴകൊണ്ടു നിറഞ്ഞ ഇടവഴികളും കുഴികള്‍ നിറഞ്ഞ റോഡും പിന്നിട്ട് അയാല്‍ അതിവേഗം നടന്നു നീങി

ഇല്ല ഇനി നടക്കാന്‍ കഴിയില്ലാ,വല്ലാതെ തളര്‍ന്നു.ഇനി മഴ മാറുനതു വരെ എവിടെയെങിലും ഒതുങി നില്‍ക്കുക തന്നെ..

അടുത്തു കണ്ട ഒരു ചെറിയ കടയുടെ ഒരു വശത്തേയ്ക്കു അയാള്‍ ഒതുങി നിന്നു

“അതേ കടയുടെ വേറെ ഒരു വശത്തു അതാ ഒതുങി നില്‍ക്കുന്നു ഒരു മനുഷ്യന്‍.ഒരു മയില്‍പ്പീലി കച്ചവടക്കാരന്‍.അയാളുടെ കയ്യില്‍ ധാരാളം മയില്‍പ്പീലികള്‍വില്‍ക്കാനുള്ളവയാണെന്നു തോന്നുന്നു.അതേ അതെല്ലാം തന്നെ വില്‍ക്കാനുള്ളവയാണ്‍

ഓര്‍മകള്‍ അയാളെ കുറച്ച് വര്‍ഷങള്‍ പിറകിലേയ്ക്ക് കൊണ്ടുപോയി..

അവള്‍,അമ്മുക്കുട്ടി..

തന്റെ പ്രിയപ്പെട്ട അമ്മൂട്ടി

ഈ ലോകതില്‍ അവള്‍ ആദ്യം കണ്ണുതുറന്ന നിമിഷം മുതല്‍ താന്‍ അവളേ എന്തിനേക്കാളും സ്നേഹിചിരുന്നുഒരു അച്ചന്റെ സ്ഥാനതു നിന്നല്ല താന്‍ അവളെ സ്നേഹിചതു,ഒരു കൊചു കൂട്ടുകാരനേ പോലെയായിരുന്നു,

തന്റെ വീട്ടിലെ വിളക്കായിരുന്നു അവള്‍.തന്റെ വീട്ടിന്റെ പ്രാണവായു ആയിരുന്നവള്‍.അവള്‍ ഓടി നടന്നിരുന്നതു തന്റെ വീട്ടില്‍ മുത്തുമഴ പെയ്യിച്ചുകൊണ്ടായിരുന്നു.അവളുടെ ചിരികളിലൊരായിരം തേന്ത്തുള്ളികള്‍ ഉണ്ടായിരുന്നു.”അച്ചാ എന്നു വിളിക്കാനറിയാതെ ‘അത്താ’ എന്നും അമ്മയെ ‘മ്മാ’ എന്നും മാത്രം വിളിച്ചിരുന്ന തന്റെ അമ്മൂട്ടി.

എന്നും മയില്‍പ്പീലിക്കു വേണ്ടി തന്നോട് കൊഞ്ചുന്ന തന്റെ അമ്മൂട്ടി

“അത്താ ഏക്കും ഒരു പീലി,ഒരെണ്ണം അത്താ ഒരെ ഒരെണ്ണം

ഏതോ ഒരു ദീപ്ത നക്ഷത്രം പോലെ അവള്‍ തന്റെ ജീവിതത്തെ പ്രകാശം കൊണ്ടു നിറച്ചു

നീല വാനില്‍ കാറ്മേഘം മൂടുന്നതുപോലെ പെട്ടന്നായിരുന്നു..

ഒരു പകല്‍ പടിവാതില്‍ ഓടിയിറങിയ തന്റെ പുന്നാര അമ്മൂട്ടി,അറിയാതെ പതിചതു നടപ്പടിയിലായിരുന്നുആരും കണ്ടീല,ആരും അറിഞ്ഞീല,

വെള്ളം നിറച്ച കുടവുമായി നടന്നടുത്ത അമ്മൂട്ടിയുടെ അമ്മ കണ്ടതു ചോരയില്‍ കുളീച്ചു കിടക്കുന്ന എന്റെ അമ്മൂട്ടിയെഎല്ലാരും ഊടിവന്നു ആശുപത്രിയില്‍ എത്തിച്ചു..പക്ഷെ അവിടെയും വിധി എനിക്കെതിരായിരുന്നുഅവള്‍ ഓടി മറഞ്ഞു

ഒരുപിടി സ്നേഹം എല്ലാരുടേയും നെഞ്ചില്‍ വാരി വിതറിയിട്ട്,ആരോടും പറയാതെ അവള്‍ ഓടി മറഞ്ഞു.

എല്ലാരും കരഞ്ഞപ്പോള്‍ ഞാന്‍ അനങിയില്ലകരഞ്ഞില്ല..

അച്ചനല്ലേ? വേദന അടക്കിപ്പിടിക്കണ്ടേ?

ഒരു മാഞ്ചുവട്ടില്‍ അവളെ അടക്കുന്നേരം.

എന്റെ നെഞ്ചിന്റെ ഉള്ളിലെ ഒരു ചന്ദന പട്ടടയില്‍ വചു അവളെ ഞാന്‍ ദഹിപ്പിച്ചു.,രാത്രികളില്‍ ഞാനും കരഞ്ഞുഒരു ഭ്രാന്തനെ പോലെ,ഒരു വെറും മനുഷ്യനെ പോലെആ മാഞ്ചുവട്ടില്‍ കിടന്നുറങി പലനാളും,പലപ്പോഴും അമ്മൂട്ടിയുടെ കൂടെ കളിചു,ചിരിചു,അവളേ ചിരിപ്പിച്ചു,വഴക്കിട്ടു,ശാസിചു,ആശ്വസിപ്പിച്ചു,മാറോടണച്ചു

വര്‍ഷങള്‍ ഒരുപാടു കടന്നുപോയി

ഇന്നു ഇതാ താന്‍ ഈ കടത്തിണ്ണയില്‍ ഒരു പതിത പാന്ഥനായി നില്‍ക്കുന്നുഓര്‍മകളുടെ ഭാരവും പേറി

“മയില്‍പ്പീലിക്കെന്താ വില?”

“ഒരെണ്ണം വന്ത് 20 പൈസ സാറ് ”

“ഒരെണ്ണം തരൂ ”



താന്‍ വാങിയ ഒരു മയില്‍പ്പീലിയും കൈകളില്‍ മാറോട് ചേര്‍ത്തുപിടിചു അയാള്‍ നടന്നുതനിക്കും ചുറ്റിലും തിമിര്‍ത്തു പെയ്യുന്ന മഴപോലും അറിയാതെ,അമ്മൂട്ടിക്കു വേണ്ടി വാങിയ മയില്‍പ്പീലിയുമായി

“അമ്മൂട്ടി,നിനക്കായി അചന്‍ ഇതാ ഒരു സമ്മാനം കൊണ്ടു വരുനുണ്ട്

പിറ്റേന്നു നഗരം ഒരു പത്ര വാര്‍ത്തയുമായി ഉണര്‍ന്നു

“ഇന്നലെ നഗരതില്‍ പെയ്ത പെരുമഴയില്‍ വെള്ളം മൂടിക്കിടന്നിരുന്ന ഓടയില്‍ വീണ്‍ അജ്ഞാതന്‍ മരിചു,കുറചു കുപ്പിവളകളും പൈസയും മാത്രമെ ഇയാളുടെ കൈവശം ഉണ്ടായിരുന്നുള്ളു.മൃതദേഹതിന്റെ നെഞ്ചിനോട് ചേര്‍ത്തുപിടിച്ച കൈയില്‍ ഒരു മയില്‍പ്പീലിയും കണ്ടെടുത്തിട്ടുണ്ട്തലയ്ക്കു സ്ഥിരതയില്ലാത്തയാളാണെന്നു പോലീസും ഡോക്ടര്‍മാരും അഭിപ്രായപെട്ടു.ശവശരീരം സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിചിട്ടുണ്ട്……….”

സ്വന്തം രാമകൃഷ്ണന്‍