Friday, June 27, 2008

േചട്ടന്


ഏട്ടന ഇഷ്ട്ടമല്ല നിങള്‍ക്കും?

ല്ല?

ഞാന്‍ ഒരു കഥ പറയട്ട? ഒരു ചട്ടന്റെ കഥ

സൂര്യന്‍ തലയ്ക്കു മുകളില്‍ എത്തുന്നതു വരെ ഉണ്ണി ഉറങുമായിരുന്നു.സ്കൂളില്‍ പോകാന്‍ മടിച്ച് അവന്‍ തന്റെ പുതപ്പിനടിയില്‍ മുഖം പൂഴ്ത്തിവച്ച് കിടക്കുമായിരുന്നു.അമ്മ ഒരായിരം വിളി വിളിചാലും എഴുനേല്‍ക്കാതെ മിണ്ടാതെ കിടക്കുമായിരുന്നവന്‍.

പേരൂരിലേ വല്യ കോവിലകമാണവന്റേതുരാവിലേ തന്നെ തൊടിയിലേ പൈക്കളോടൊത്തു കളിക്കാന്‍ അവനേ അമ്മയൊന്നു വിട്ടിരുന്നെങില്‍ എന്നു അവന്‍ എന്നും ആഗ്രഹിക്കാറുണ്ട്.പക്ഷെ അമ്മ വിടില്ല. ഉണ്ണിക്കു സ്കൂളില്‍ പോകണം ,അമ്മ ഇല്ലെങ്കില്‍ ചീത്ത പറയും.അചന്‍ പറയുന്നതു ശരിയാ അമ്മ മൂശേട്ടയാപക്ഷെ അമ്മ പാവമാണെന്നു ഉണ്ണിക്കറിയാം.എപ്പോഴും ഉണ്ണിക്കു ഉമ്മ തരും ഉണ്ണിയപ്പം തരും ചോറ് വാരിത്തരും , പനിവന്നാല്‍ അടുത്തുനിന്നു മാറില്ല.അച്ചന്‍ അങനല്ലാ ഒരിക്കലും വഴക്കു പറയില്ലാ.ഉണ്ണിയോട് എപ്പൊഴും സ്നേഹമാ.പക്ഷെ ദേഷ്യം വന്നാല്‍ പേടിച്ച് പോകും.അചന്റെ കണ്ണുകളെല്ലാം ചുവക്കും.ഉണ്ണിയെ അചന്‍ പക്ഷെ അടിക്കില്ല .ഉണ്ണി ഓടിക്കളയും.പിന്നെ ഉണ്ണിക്കുള്ളതു രാമേട്ടനാണ്‍.ഉണ്ണീയുടേ സ്വന്തം രാമേട്ടന്‍.

ഉണ്ണിയും രാമേട്ടനും മുത്തശ്ശിയുമാണ്‍ കൂട്ട്.രാമേട്ടന്റെ കൂടെ കളിക്കാന്‍ എന്തു രസമാണെന്നോ?ഏത്ര അടിചാലും രാമേട്ടന്‍ ദേഷ്യപെടില്ല.ഉണ്ണിയെ എടുത്ത് ഉമ്മ വയ്ക്കും.മാവില്‍ നിന്നു ആരും കാണാതെ മാങ പറിച്ചു തരും,ഉണ്ണിക്കു തുമ്പിയെ പിടിചു തരും,ഉണ്ണിക്കായി ആന കളിക്കും.

രാമേട്ടന്‍ എന്നെക്കാള്‍ 15 വയസ്സിനു മുതിര്‍ന്നതാണ്‍.എങ്കിലും ഈ ഉണ്ണിക്കു രാമേട്ടനാണ്‍ കളിക്കൂട്ടുകാരന്‍.

ഉണ്ണിക്ക് സ്കൂളില്‍ പോകാന്‍ പ്രായമായപ്പോള്‍ രാമേട്ടന്‍ പട്ടണത്തില്‍ പോയതാണ്‍.കോളേജില്‍ ചേരാന്‍.രാമേട്ടന്‍ ഇടയ്ക്കിടയ്ക്കു വരും.വരുമ്പോള്‍ ഉണ്ണിക്കായി എന്തെല്ലാം കൊണ്ട് വരുമെന്നോ? ഓറഞ്ച്,ഒരുപാട് നിറമുള്ള മുട്ടായികള്‍,പുത്തനുടുപ്പ്..അങനേ ഒരുപാടു സാധനങള്‍.

അങിനേ ഒരു ദിവസം ഉണ്ണി സ്കൂള്‍ വിട്ടു വരുമ്പോഴാണ്‍ ഉമ്മറത്ത് എല്ലാവരും കരഞ്ഞ് കൊണ്ടിരിക്കുന്നതു കണ്ടത്,ആരും ഒന്നും മിണ്ടുന്നില്ല,ഒടുവില്‍ അമ്മിണി പറയുന്നതു കേട്ടു

“രാമനേ ഒരു പട്ടണക്കാരിയുടെ കൂടെ ഒളിച്ചോടിയത്രേ!”

ഉണ്ണിക്കു ഒന്നും മനസിലായില്ലാ.എങ്കിലും അവന്‍ മിണ്ടാതിരുന്നു.

കാലം കടന്നു പോയി,

ഉണ്ണി ഇന്നു ഒരു വല്യ ആണ്‍കുട്ടിയായി മാറി.കാലം മായ്ചു കളഞ്ഞ നോവുകള്‍ ഒന്നും അവനായിട്ടു വേര്‍തിരിച്ചില. അവനും ഇന്നു ഒരു വല്യ ഉദ്യോഗസ്തനാണ്‍.ഒരു അറിയപ്പെടുന്ന വ്യക്തി. ലോകം അവനേ മാനിക്കുന്നു.അവനും കുട്ടികളും കുടുംബവും ഉണ്ട്.

ഭാര്യ ഒരു അറിയപ്പെടുന്ന ഹോട്ടല്‍ മുതലാളിയുടെ മകള്‍.പട്ടണത്തിലാണ്‍ 2 പേരുടേയും താമസം.

ഒരു സന്ധ്യക്ക് ഹോട്ടലിന്റെ മുന്നില്‍ കണ്ട ആള്‍ക്കൂട്ടം എന്താണെന്നു നോക്കാന്‍ ഉണ്ണി ചെന്നു.അവിടെ ഒരാള്‍ കിടന്നിരുന്നു.ഒറ്റനോട്ടത്തില്‍ മദ്യപനെന്നു തോന്നിച്ചിരുന്ന അയാള്‍ മുഷിഞ്ഞ വസ്ത്ര്മാണ്‍ ധരിച്ചിരുന്നത്.കുളിച്ചിട്ട് തന്നെ ഒരുപാട് നാളായെന്നു തോന്നുന്നു.എല്ലാവരും എന്തോ പിറുപിറുക്കുന്നുഎന്താണ്‍ കാര്യമെന്നു അന്വെഷിച്ചു.ആര്‍ക്കും അറിയില്ല.ഹോട്ടലിലെ ഒരു വൈറ്ററേ വിളിപ്പിചു അല്‍പ്പം വെള്ളം കുടഞ്ഞ് നോക്കി.അയാള്‍ മെല്ലെ കണ്ണ് തുറക്കുനുണ്ട്.

എവിടെയോ കണ്ട് മറന്ന മുഖം

അയാള്‍ എന്തോ പറയുന്നുണ്ടായിരുന്നു മെല്ലേ”അന്‍,മ്മ, പേരൂ..ണ്ണി”

എന്താണെന്നു വ്യക്തമല്ല.

അല്ല തനിക്ക് ഈ വാക്കുകള്‍ അറിയാംഅതേ അയാള്‍ പറഞ്ഞതു പേരൂറ് എന്നല്ലേ?

അതേ അതേ..ഇനി ഇതു തന്റേ രാമേട്ടനാണോ?ആയിരിക്കുമോ?

അയാള്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ വായില്‍ നിന്നു രക്തം ഇറ്റിറ്റ് വീഴുനുണ്ടായിരുന്നു.ചോരയുടേയും മദ്യതിന്റേതുമായ നാറ്റം വല്ലാതേ ഒരു വിളര്‍ച്ച തന്നില്‍ പടരുന്നതു ഉണ്ണി തിരിച്ചറിഞ്ഞു.

അയാളെ ആശുപത്രിയിലെത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.

സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറുടെ മുറിയില്‍ ഇരിക്കുകയായിരുന്നു ഉണ്ണി.

ഡോക്ടര്‍ കടന്നു വന്നു.

“മിസ്റ്റര്‍ ഉണ്ണി,ഒന്നും ചെയ്യാനാകില്ല,ഹീ ഈസ് റണ്ണിങ് ഔട്ട് ഓഫ് ടൈം”

“ഒരു വാക്ക്,ഒരു വാക്കു ചോദിക്കാന്‍ ആകുമോ?”

“വരൂ ,നമുക്കു ശ്രമിക്കാം.”

അവര്‍ അയാളുടേ അടുത്തേയ്ക്കു നടനു.മെല്ലെ മെല്ലെ അയാള്‍ കണ്ണുകള്‍ തുറക്കുകയായിരുന്നു

ഉണ്ണീ ചോദിച്ചു.“രാമേട്ടനല്ലേ? എന്റേ രാമേട്ടനല്ലേ?പറയു..ദൈവത്തേ ഓര്‍ത്ത്..”

“ണ്ണിവള്‍ തിലഞ്ഞ് ഞാന്‍ നടപോവാ നേരയി “

മെല്ലെ അയാള്‍ ചിരിക്കുകയായിരുന്നുവീണ്ടും വായില്‍ നിന്നും രക്തം ഇറ്റിറ്റ് വീഴുകയായിരുന്നു.എങ്കിലും വേദനയൊന്നും പുറത്ത് കാട്ടാതെ അയാള്‍ പുഞ്ചിരിച്ചു

“..ണ്ണി .ട്ടന്‍

നിലചു.!

അതേ അയാളുടേ അവസാന ശ്വാസവും നിലചു.

ഈ ലോകത്തിലുള്ള തന്റെ ഏക കൂടപ്പിറപ്പിന്റെ ശരീരം കത്തിതീര്‍ന്നപ്പോഴ്,പര്‍ജന്യം എല്ലാ ദിഗന്തങളും പൊട്ടിച്ച് വര്‍ഷിക്കുകയായിരുന്നു..അതില്‍ ഏകനായി നടന്നു നീങുമ്പോഴ്

ഒന്നുമറിഞ്ഞില്ല,ഹോട്ടലിനടുത്ത് എത്തിയതു പോലുമയാള്‍ അറിഞ്ഞില്ല.പതുക്കെ ആരോ പറയുന്നതു കേട്ടു

“വല്യ വീട്ടിലേ പയ്യനായിരുന്നു.ഇവിടെ ഒരു പെണ്ണിന്റെ വലയില്‍ വീണതാ,അവള്‍ കല്യാണതിന്റെ അന്ന് ഇവനെ പറ്റിച്ചു,പിന്നെ കുടിയനായി അലഞ്ഞ് തിരിഞ്ഞ് അങനെ ഒടുവില്‍ തീര്‍ന്നു

ഒരു കൊള്ളിയാന്‍ പോലെ അതു അവന്റെ ശിരസ്സിന്റെ അകത്ത്കൂടി പാഞ്ഞ് പോയി.

ഒരു സിനിമ കാണുന്നതു പോലേ രാമേട്ടന്റെ ജീവിതം അവന്റെ മുന്നില്‍ മിന്നി മറഞ്ഞു

എന്തെല്ലാമാണ്‍ താന്‍ വിചാരിച്ചതു?രാമേട്ടന്‍ സുഖമായി താമസിക്കുന്നുണ്ടാകും..അതായിരിക്കും ആരെയും തിരിഞ്ഞ് നോക്കാതത്അങനേ എന്തെല്ലാംഎന്നിട്ടിപ്പോഴൊ?

മഴ തോര്‍ന്നുഅതാ അവിടെ മഴവില്ല്ലിനിടയില്‍ ഇരുന്ന് തന്റെ മാത്രം രാമേട്ടന്‍ ചിരിക്കുന്നു

രാമേട്ടനതാ തന്നെ നോകി ചിരിക്കുന്നുതന്നെ വിളീക്കുന്നുസ്നേഹത്തോടെ

“ഉണ്ണീഎന്താടാ കരയുന്നതുഅയ്യേ ഇതു മഴയല്ലേ ?ആരും കാണണ്ടാതുടചു കളയു കണ്ണുനീര്‍ഉണ്ണീ

സ്വന്തം രാമകൃഷ്ണന്‍

6 comments:

siva // ശിവ said...

പാവം രാമകൃഷ്ണന്‍.

ഇങ്ങനെ എത്ര രാമകൃഷ്ണന്മാരും രാമകൃഷ്ണമാരുമുണ്ടെന്നോ നമുക്ക് ചുറ്റും.

ചിലരെ നാം തിരിച്ചറിയുന്നു.

മറ്റുചിലര്‍ നിശ്ശബ്ദം ജീവിക്കുന്നു.

എന്തായാലും ഈ വരികള്‍ക്ക് നന്ദി.

സസ്നേഹം,

ശിവ

മാണിക്യം said...

ഒരു നീറ്റലോടെ മാത്രമേ
വായിചു തീര്‍ക്കാന്‍ സാധിച്ചുള്ളു ,
ജീവിതത്തിലേ പൊളുന്ന
ഒരു സത്യം ! മനോഹരമായി അവതരിപ്പിച്ചു
ആശംസകലോടെ...

Mazha... said...

നിന്റെ കഥകളിലെല്ലാം വല്ലാണ്ട് മരണം മണക്കുന്നല്ലൊ ?
നന്നായിരികുന്നു...

Anonymous said...

gr8.......
parayaan vakkukal thikayunnilla.

Anonymous said...

nanaayitundu.
thudaruka..

WHO M I? said...

നല്ല കഥ..എപ്പോഴും സങ്കടമാണല്ലോ..